Koorumala View Point or simply Koorumala is situated near Elanji in
Ernakulam district of Kerala and it is 3 km from Elanji, 10 km From
Piravom and 45kms from Ernakulam city. One of the highest hilltops in the district, it is increasingly visited by tourists who are on their way to Vagamon and Idukki.
This spot can be chosen as a one-day holiday spent location. Both sunrise and sunset from this hilltop are mesmerising. Also, this presents us with a bird’s eye view of an endless stretch of green land and low-lying areas. The watchtower here gifts us a
panoramic view of the surrounding districts ie, Alappuzha, Ernakulam and
Kottayam, which also includes the view of the watchtower in
Alappuzha(during clear sky).
Easily accessible through the narrow ghat road from Elanji, this hill station stands out for its sprawling grasslands where the families can enjoy a few quiet moments, away from the hustle and bustle of the city life. A perfect choice for those who wish to have a holiday off the
beaten track and to explore the unseen and the unexplored beauty of
Greenland around,
Koorumala has been attracting a large number of domestic tourists during weekends. There is no prebooking or entry fee at present.
Though the place is yet to be included in the tourism map of the district, the place can stand up to any other hill stations.
Kotagiri is a hill station 29km away from Ooty, this place is not that too famous like Ooty but it is more beautiful. Ooty is always crowded in the seasons, so Kotagiri is always a better option. The climate of
Kotagiri is so awesome because of this climate the place is known as
Switzerland of India.
Kotagiri is a beautiful little hill station that is often overlooked by
travellers heading to its more famous neighbour, Ooty
Discover the wild beauty of the Nilgiris as you watch the sun rise over
the emerald mountains from the Kodanad view point. Located at a height
of about 6500 feet, the watch tower at Kodanad view point near Kotagiri
provides a bird’s eye view of Thengumarahada ( a lush 500-acre farming
cooperative ), the beautiful Bhavanisagar reservoir, the meandering
Moyar river and the strikingly picturesque Rangaswamy Peak.
The mountain town of Kotagiri is surrounded by hauntingly beautiful wilderness, misty meadows and several waterfalls. Feast your eyes on the stunning Catherine Falls at Kotagiri, a plunging waterfall which cascades an impressive 250 feet from cloud-enshrouded cliffs to the jungle below. Another must-see waterfall at Kotagiri is the mesmerisingly beautiful Uyilatti Falls or the Elk falls.
#KodanadViewPoint#Kotagiri#IndiasSwitzerland
Bandipur safari is always well rewarding in terms of wildlife sighting.
Bandipur National Park is one of the beautiful wildlife sanctuary located in south India with a variety of flora and fauna. Bandipur safari offers maximum tiger sightings when compared to other wildlife sanctuaries in south India. Bandipur National park is also rich in other fauna including leopards, sloth bears, wild dogs, herbivores like elephants, gaurs, barking deer, and rare birds like vultures. Both Van safari and jeep safari are available at Bandipur.
Bandipur Safari Costing:
• Indian Adult – Rs. 350
• Indian Child – Rs. 250
• Foreign Citizen – Rs. 1500
• Foreign Child – Rs. 800
• Camera Charges up to 70mm – Rs. 200 per camera per trip
Camera Charges for lens between 70mm to 200mm – Rs. 400 per camera per trip
• Camera Charges above 200mm lens – Rs. 1000 per camera per trip
Advance booking of Bandipur Jeep safari can be done on Bandipur Tiger Reserve website.
Or you can go directly to the safari office and buy the tickets. Tickets are offered on a first come first serve basis.
Bandipur Safari Timing
Picture of the actual board at the safari office
Morning Timings: 6:10 AM to 9.45 Am
Evening Timings: 2:30 PM to 6.30 pm
Issue of safari tickets will be stopped half an hour before the above-mentioned timing. So please make sure to go 30 mins early.
Bandipur Safari Office Contact information,
Reception Centre
Ph: 08229-236051
Tourist can call 08229-236051 for more information on Bandipur safari.
Bandipur Safari Online Reservation
Register on the Bandipur Tiger Reserve Website for advanced booking
#Bandipur#NationalPark#Karnataka
കേരളത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ ആനമുടിയുടെ ഭാഗമായ ചൊക്രാൻമുടിയിലേക്കു ഒരു യാത്ര, 2 കൊല്ലമായി പ്രവേശനം കർശനമായി ഇവിടേയ്ക്ക് നിരോദിച്ചിരിക്കുകായായിരിക്കുന്നു. കുറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി ചൊക്രാൻമുടി കയറാൻ ഒരു അവസരം. ഈ വര്ഷം നവംബർ 26-ആം തിയതി മുതൽ kerala Forest & Wildlife Department ൻറെയും ചൊക്രമുടി വനം സംരക്ഷണ സമിതിയുടെയും ആഭ്യമുഖ്യത്തിൽ ആണ് ബൈസൺ ട്രയൽ എന്ന പേരിൽ ഈ ട്രെക്കിങ്ങ് നടക്കുന്നത്, സ്വദേശികൾക്കു 400 രൂപയും വിദേശികൾക്ക് 600 എന്ന നിരക്കിൽ ആണ് നിരക്ക് ഈടാക്കുന്നത്, നമ്മുടെ ഒപ്പം ഒരു ഗൈഡ് കൂടി ഉണ്ടാവും, ട്രെക്കിങ്ങ് തുടങ്ങുത് മുതൽ അവസാനിക്കുന്നത് വരെ അവർ നമ്മോടൊപ്പം ഉണ്ടായിരിക്കും.
അങ്ങനെ ഞങളുടെ യാത്ര ആരംഭിച്ചു നമ്മുടെ സ്വന്തം ആനവണ്ടയിൽ കയറി മൂന്നാർ ഇറങ്ങി, ഒന്ന് ഫ്രഷ് അപ്പ് ആണ് നേരെ ഒരു ഓട്ടോ ചേട്ടനെ കൂട്ടി നേരെ ഗ്യാപ് റോഡിലേക്ക്, അവിടെ നിന്നും ആണ് ട്രെക്കിങിനുള്ള പാസ് എടുക്കുക്കേണ്ടത്, കഴിഞ്ഞ പ്രളയത്തിന് ഉണ്ടായ മണ്ണിടിച്ചിലിൽ ഗ്യാപ് റോഡ് മുഴുവനായി തകർന്നുപോയി അത് കൊണ്ട് തന്നെ ഗ്യാപ് റോഡുവഴിയുള്ള ഗാതാഗതം ആകെ തടസപ്പെട്ടിരുക്കുവാണ്. ട്രെക്കിങ്ങ് തുടങ്ങുന്നതിനു മുൻപ് ഞങൾ ദേവികുളത്തു നിന്നും പ്രഭാത ഭക്ഷണവും കഴിച്ചു കുറച്ചു പാഴ്സലും വാങ്ങി നേരെ ഗ്യാപ്പ്റോഡിലുള്ള ഓഫീസിലേക്ക്.
അവിടെ നിന്നും എല്ലാവരും പാസ് എടുത്തു ഒപ്പം ഒരു ഡിക്ലറേഷനും എഴുതിക്കൊടുത്തു ഞങളുടെ കൂടെ ഗൈഡ് ആയി വിജയകുമാർ ആണു വന്നിരുന്നത്, കുറച്ചു നിർ്‌ദ്ദേശ്ശങ്ങൾ ഒക്കെ നൽകിയ ശേഷം ഞങൾ യാത്ര ആരംഭിച്ചു. നല്ല കുത്തനേയുള്ള കയറ്റമാണ് ഏകദേശം 3km ദൂരമുണ്ട് ഒരു 3 മുതൽ 5 മണിക്കൂർ സമയമെടുക്കും ചൊക്രാൻമുടിയുടെ മുകളിൽ എത്താൻ. 6 പേർക്ക് ഒരു ഗൈഡ് എന്ന രീതിയിൽ ആണ്, രാവിലെ 8മണി കഴിഞ്ഞു ആളണ് ഞങൾ ട്രെക്കിങ്ങ് ആരംഭിച്ചതു, അതുകൊണ്ടു തന്നെ ചെറിയ വെയിലുവന്നു തുടങ്ങിയിട്ടുണ്ട്. എന്തായാലും ഞങൾ കുത്തനെയുള്ള കയറ്റം പതുക്കെ കയറി തുടങ്ങി, 15മിനിറ്റ് യാത്ര കഴിഞ്ഞപ്പോൾ തന്നെ നല്ലപോലെ ചുറ്റുമുള്ള കാഴ്ചകൾ കണ്ടു തുടങ്ങി. നീലക്കുറിഞ്ഞി പൂക്കുമ്പോൾ ഈ മലയാകെ കാഴ്ചയുടെ ഒരു വസന്തം തന്നെയാണ് നമ്മുക്ക് നൽകുന്നത്
ഞങളുടെ യാത്ര തുടരും തോറും നമ്മൾ സ്വർഗത്തിലേക്കുള്ള പടവുകൾ കയറുന്നപോലെയാണ്, നല്ല തണുത്തകാറ്റും ഒപ്പം കോടമഞ്ഞും കൂടി ആകുമ്പോൾ ഒരു സുഖം തന്നെയാണ്. ചൊക്രമുടിയുടെ പകുതി ദൂരം കഴയുമ്പോൾ ഒരു കുരിശ്ശ് കാണാം, ഇവിടെ വരെ എല്ലാവർഷവും ദുഖവെള്ളിയാഴ്ചയിൽ കുരിശുമലകയറ്റം ഉണ്ട്, ആ സമയത്തു മാത്രം ആയിരുന്നു. ഇതിനു മുൻപ് ചൊക്രമുടി തുറന്നു കൊടുത്തിരുന്നത്. ഇവടെ വരെ എത്തിയപ്പോൾ കുത്തനെയുള്ള കയറ്റം കയറിയതിന്റെ ക്ഷീണം മാറാൻ കുറച്ചു സമയം അവിടെ ഇരുന്നു. ഇനിയാണ് ചൊക്രമുടിയുടെ മുകളിയ്ക്കുള്ള കയറ്റം ശരിക്കും തുടങ്ങുന്നത്. ഒരു ഷോല കടന്നു വേണം മുന്നോട്ടു നീങ്ങാൻ. വെയിലുണ്ടെകിലും ഷോലയുടെ ഉള്ളിൽ കയറിയപ്പോൾ നല്ല തണുപ്പുണ്ടായിരുന്നു.. അങ്ങനെ ഷൊലെ കടന്നു ഞങൾ മുന്നോട്ടു നീങ്ങി.
ഞങളുടെ ടീമിനു തൊട്ടു പുറകെ ഒരു വിദേശികളുടെ ഒരു സംഘമുണ്ടായിരുന്നു. എന്തായാലും അവരും ഞങളുടെ ഒപ്പം എത്തി, ഈ ട്രെക്കിങ്ങ് ആരംഭിച്ചിട്ട് ആഴ്ചകൾ പോലും ആയില്ല അവര് ഏതൊക്കെ എങനെ തേടിപിടിച്ചു വരണോ ആവോ? യാത്രകൾ ചെയ്യുന്ന അവരുടെ രീതികൾ കാണുമ്പോൾ ശെരിക്കും അസൂയ തോന്നും. പോരുന്ന വഴിയിലെ എവിടെ നോക്കിയാലും നല്ല അടിപൊളി ദൃശ്യങ്ങൾ ആണ്, ദേവികുളവും, ബൈസൺ വാലിയും, ഗ്യാപ് റോഡും ഒക്കെ ദൂരെയായി കാണാം.. മുകളിയ്ക്കു പോകും തോറും തണുപ്പും, കാറ്റും കൂടി വരുന്നുണ്ട്. താരതമ്യേനേ ദൂരം കുറവെങ്കിലും നല്ല കുത്തനേയുള്ള കയറ്റം നല്ല പോലെ നമ്മളെ അവശരാക്കും. 7200 അടി ഉയരത്തിലാണ് ചൊക്രാൻമുടി സ്ഥിതി ചെയ്യുന്നത്. ഇടതു തലയുർത്തി നിൽക്കുന്ന മീശപുലിമലയും ആനമുടിയും. ചുറ്റുമുള്ള കാഴ്ചകൾക്ക് മാറ്റു കൂട്ടും. ഒടുവിൽ ഞങ്ങൾ ചൊക്രാൻമുടിയുടെ ഏറ്റവും മുകളിൽ എത്തി. ഒരു പാടുകാലത്തെ ഒരു ആഗ്രഹം സഫലമായ സന്തോഷവും കേരളിത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു ട്രെക്കിങ്ങ് കൂടി പൂർത്തീകരിച്ച സന്തോഷവും.
കുറച്ചു സമയം അവിടെ ഇരുന്ന് ആ തണുത്ത കാറ്റും കോട മഞ്ഞും ഒക്കെ കൊണ്ടു, ഇതു വരെ ഇവിടെ ഒരു പ്ലാസ്റ്റിക്ക് മാലിന്യം പോലും വന്നു എത്തിയിട്ടേയില്ല, ദയവായി ഇനി വരുന്ന താലമുറക്കുകൂടി ഇത് ഒക്കെ കാണാനും ആസ്വദിക്കാനും ഉള്ള അവകാശം ഉണ്ടെന്നു ഓർക്കുന്നത് നന്നായിരിക്കും, അതു കൊണ്ടു തന്നെ നമ്മള് തന്നെ ഇതൊക്കെ ഇതു പോലെ കാത്തുസൂക്ഷിക്കാൻ കടപെട്ടവരാണ്, യാത്രയെ ശരിക്കും സ്നേഹിക്കുന്നവർ ഇനിയും കുറച്ചു പേരെങ്കിലും നമ്മുടെ കൂടെ തന്നെയുണ്ട്..
ചൊക്രമുടിയുടെ മറ്റൊരു പ്രത്യേകത 360° view നമ്മുക്ക് കാണാൻ സാധിക്കും എന്നതാണ്. ദേവികുളം, ബൈസണ വാലിയും,ആനമുടിയും, മീശപുലിമലയും, ഒക്കെ ചുറ്റി തലയുർത്തിനിൽക്കുന്ന ചൊക്രമുടിയുടെ മുകളിൽ നിൽക്കാൻ ഒരു ഫീൽ തന്നെയാണ്..
എന്തായാലും ഒരു പാട് കാലത്തെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങൾ പതുക്കെ താഴേക്കു യാത്ര തിരിച്ചു... സാധാരണയായി വരായടുകളെ നമ്മുടെ യാത്രയിൽ കാണാറുണ്ട്, പക്ഷെ ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല..
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8547601337, 8547601338 ചൊക്രമുടി വനസംരക്ഷണ സമതി കേരള വനംവകുപ്പ്,
Chokramudi Peak
Chokramudi Trekking in Munnar provides you with the best panoramic views of the well-acclaimed landscapes of the region. Unravel the splendid beauty
of this beautiful hill-station by embarking on this enthralling trek
with friends and family.
The stunning rocky mountain slopes on one side and beautiful Shola
forests on the other end will leave you dazzled throughout the trek. Get
ready to witness the spectacular view of the highest peak in India,
‘Anaimudi’ and the soothing Idukki Dam which is listed as one of the
highest arch dams in Asia.
Make your way through an indefinite path that will take you to the top,
providing you best sceneries of the region. Embark on this amazing
Chokramudi trekking with friends and family to make some beautiful memories that you would love to cherish for a lifetime.
You can take Permission and Pass from Gap Road Office, Munnar
G MapLocation - Chokarmudy Trekking
Devikulam-PO, DT, Kerala685613, Munnar, Kerala
https://maps.app.goo.gl/1saqM7Wfzp5S1...
How to Reach. Kochi -Munnar -Devikulam -Gap Road
Sree Padmanabhaswamy Temple India
Located in Thiruvananthapuram, the temple is credited with the title
‘The richest Hindi Temple in the world’. After the Supreme Court of
India took over the management of the temple in 2011, the secret
chambers were ordered open. The amount of wealth found inside astounded
the entire world. From sacks full of gold, diamond, sapphires, rubies,
emeralds and other precious stones to idols made of pure gold; from gold
chains to gold sheaf, golden veil, golden coins (lakhs of them from the
Roman Empire), crowns, necklaces and objects made out of other precious
metals and stones were found inside those dark vaults. Moreover if taken into account the antique and cultural significance of the object,
the asset will be ten times the current market price.
Explore Agumbe - Often called the Cherrapunji of South India, Agumbe is known for its scenic beauty and bio-diversity. Nestled on a plateau on top of Someshwara Ghat, it is located at a distance of 380 km from Bangalore. It is situated in Shimoga district of Karnataka and gets its sobriquet because it receives 7,640 mm of mean annual rainfall, the second-highest annual rainfall in India..
Top places to visit in Agumbe
Agumbe Sunset Viewpoint
Malgudi Days’ direction and production in Agumbe
Onake Abbi Falls
Jogigundi Falls
Barkana Falls
Agumbe Rainforest Research Station
Kavaledurga Fort
BackWaters
Kundadri Hills
Koodlu Theertha Falls
Kudremukh National Park
Someshwara wildlife sanctuary
Sringeri Shadarapeedam
How to get to Agumbe
The nearest Airport is Mangalore Airport (100 km away from Agumbe). The nearest railway station is Udupi Railway Station (50 km away from Agumbe). There are also buses available from Bangalore to Agumbe.
Best Time to Visit Agumbe
The best time to typically visit Agumbe is between November and February. Please ensure you do not travel to Agumbe during the monsoon season (June to September) as it rains heavily, making it difficult for you to explore places nearby
Conclusion
Agumbe is a secure haven for photographers, bird-watchers, adventure-lovers, trekkers, eco-friendly and sustainable travellers in active search of the rugged and pristine beauty of divine nature. In this decade, with more and more across the globe valiantly attempting to solve the persistent problems of plastic, climate change, global warming and the like, we are still incredibly lucky to have such green and clean parts of the world still intact. If you happen to make travel plans to Agumbe or any such unblemished part of the world, we urge you to travel sustainably by resorting to minimalism and the presently available eco-friendly products universally. Join hands with the traveller community to do all that we can to reduce our carbon footprints! Go green or go home .
എന്റെ യാത്ര ളാകഇടയറന്മുള പള്ളിയോടത്തിന്റെ ഓപ്പമായിരുന്നു..
രുചിയുടെ പെരുമ കൊണ്ടും, പങ്കെടുക്കുന്നവരുടെ പെരുമഴ കൊണ്ടും ഒരുപക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഭക്ഷണ മാമാങ്കമാവാം ആറന്മുള വള്ള സദ്യ. വിഭവങ്ങളുടെ രുചി വൈവിദ്യം നുണയാന്‍ എല്ലാവര്‍ഷവും ഒരു ലക്ഷത്തിനു മേല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു എന്നാണ് കണക്ക്.
പ്രത്യേകതകള്‍
ആറന്മുള പെരുമയില്‍ ഇതുവരെ പ്രതിപാദിച്ച മറ്റേതിനേയും പോലെ വള്ള സദ്യയും ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന പതിറ്റാണ്ടുകളായി ആഘോഷിച്ചു വരുന്ന ആചാരങ്ങളുടെ ഭാഗം തന്നെയാണ്.
ആയിരങ്ങള്‍ പങ്കു കൊള്ളുന്ന വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.
കൃഷ്ണ ഭഗവാന്റെ ജന്മനാള്‍ എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് വള്ള സദ്യ നടക്കുക. അന്നേ ദിവസം നിര്‍മാല്യദര്‍ശനത്തിനുശേഷം പാര്‍ത്ഥസാരഥിയെ തേച്ചുകുളിപ്പിക്കുന്നതിനുള്ള ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കും. ക്ഷേത്രത്തിലും, മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലര്‍ച്ചെ പ്രത്യേകപൂജകളും വഴിപാടുകളും നടത്തും. ഉച്ചപ്പൂജക്ക് ശേഷം എതാണ്ട് പതിനൊന്നു മണിയൊടെ തിരുമുമ്പില്‍ തൂശനിലയില്‍ സദ്യ വിളമ്പി ഭഗവാന് സമര്‍പ്പിക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് മതില്‍ക്കകം നിറഞ്ഞിരിക്കുന്ന ഭക്തര്‍ക്ക് സദ്യവിളമ്പും.
പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള ഉത്രട്ടാതി വള്ളം കളിയില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്ര മധുക്കടവിലേത്തും. ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള്‍ ദക്ഷിണ നല്‍കി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുഴകളുമായി ക്ഷേത്രത്തിന് വലം വച്ച് കിഴക്കെ നടയിലേട്ടുന്നു. നിറപറകളും നിലവിളക്കുകളും കൊടിമരച്ചുവട്ടില്‍ ഒരുക്കും. ചോറ്,പരിപ്പ്,പപ്പടം, നെയ്യ്, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറത്തൈര്, മോര്, പ്രഥമന്‍ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തേന്‍, തകരത്തോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചിത്തൈര്, മടന്തയിലത്തോരന്‍, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം വിവിധ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പും. സദ്യ വിളമ്പുമ്പോള്‍ ആറന്മുളയപ്പന്‍ എഴുന്നള്ളി വരുമെന്നും ചോദിക്കുന്നതെന്തും വിളമ്പി നല്‍കുമെന്നുമാണ് വിശ്വാസം.
വിഭവ സമൃദ്ധമായ ഊണ് ആണ് ആറന്മുള വള്ള സദ്യയുടെപ്രത്യേകത. രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ആറന്മുള വള്ള സദ്യ. ഇത് സസ്യാഹാരങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും.ആറന്മുള ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ വെറും മണലപ്പുറത്തു പണ്ഡിതനും , പാമരനും സമ ഭാവനയൊടെ ഈ സദ്യക്കായ് ഇരിക്കുന്നു. ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ആറന്മുള വള്ള സദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.
ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി ആറന്മുള വള്ള സദ്യയില്‍ ഉപയോഗിക്കാറില്ല, എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.
പ്രധാന സദ്യ അഷ്ടമി രോഹിണി ദിനത്തിലാണെങ്കിലും ചിങ്ങമാസം ഒന്നു മുതല്‍ മിക്ക ദിവസങ്ങളിലും ഭക്തരുടെ വഴിപാടായി വള്ള സദ്യ നടത്തി പോരുന്നു. സന്താനലബ്ദിക്കായ് വള്ള സദ്യ വഴിപാട് നേരുന്നവര്‍ ധാരാളമുണ്ട്. വഴിപാടായി നടത്തുന്നവര്‍ വഴിപാട് സദ്യ അര്‍പ്പിക്കാന്‍ തീരുമാനിച്ച കരയിലെ കരപ്രമാണിയെ ഔദ്യോകിമായി സദ്യക്ക് ക്ഷണിക്കും. പ്രസ്തുത ദിവസം അലങ്കരിച്ച പള്ളിയോടത്തില്‍ കരയിലെ പ്രമുഖര്‍ പമ്പാനദീ മാര്‍ഗ്ഗം മധുക്കടവിലെത്തും. വഴിപാട് നടത്തുന്നയാള്‍ വള്ളക്കര പ്രമാണിയെ വെറ്റിലയും അടക്കയും, നാണയും ചേര്‍ത്ത ദക്ഷിണ നല്‍കി സ്വീകരിച്ച് ആനയിക്കുന്നു. വള്ളപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ച് തുഴക്കാര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ഇരുന്നു സദ്യ കഴിച്ച് സന്തോഷം അറിയിച്ച് മടങ്ങും. സധാരണ വഴിപാട് വള്ള സദ്യകള്‍ ഒന്നൊ രണ്ടോ വള്ളങ്ങള്‍ക്കാണ് നലകാറ്. അന്നദാന പ്രിയനായ ആറന്മുള പാര്‍ത്ഥസാരഥിയുടെ നടയിലെ പ്രധാന വഴിപാടാണ് വള്ള സദ്യ.
ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ....
പാനം ചെയ്യാന്‍ കിണ്ടിപ്പാല്‍ കൊണ്ടുവന്നാലും.
അപ്പം അട അവല്‍പ്പൊതി കൊണ്ടുവന്നാലും.
പൂവന്‍ പഴം കുലയോടിഹ കൊണ്ടുവന്ന്-
ചേതം വരാതെ തൊലി നിങ്ങള്‍ കളഞ്ഞു തന്നാല്‍...
ഇങ്ങനെ തുടങ്ങുന്ന പാട്ട് വള്ളപ്പാട്ടീണത്തില്‍ ചൊല്ലി വിഭവങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇല്ല എന്ന് പറയുന്നത ഭഗവത് വിരോധത്തിന് കാരണമാകുമെന്നു വിശ്വസിക്കുന്നതിനാല്‍ ആറന്മുളയില്‍ അഷ്ടമി രോഹിണി ദിവസം വള്ള സദ്യക്കു പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സദ്യ വിളമ്പുക എന്നത് ഒരു ചടങ്ങ് എന്നതിലുപരി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.
വിളമ്പുന്നവിധം
എല്ലാ സദ്യകളേയും പോലെ ആറന്മുള വള്ള സദ്യയ്ക്കും ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ആളുകള്‍ ഇരിക്കുന്നതു. ആളുകള്‍ ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി.വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം. വലത്തെ പകുതിയില്‍ പരിപ്പ് വിളമ്പും. പരിപ്പ് പപ്പിടവുമായി കൂട്ടിയുള്ള ഊണിനു ശേഷം അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകല്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു. നാലു കൂട്ടം പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം അകത്താകാം. ഇതാണു ആറന്മുള വള്ളസദ്യ വിളമ്പുന്ന രീതി.
സദ്യ ഉണ്ണുന്ന വിധം
ആറന്മുള വള്ള സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാല്‍ ആദ്യം ഇടത്തെ മൂലയില്‍ വച്ചിരിക്കുന്ന വെള്ളം അല്‍പ്പം കൈകുമ്പിളില്‍ എടുത്ത് ഭഗവാനെ മനസില്‍ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കുന്നു. പിന്നീട് ചോറു വിളമ്പുകയായി. വിളമ്പുന്ന ചോറിനെ കൈകൊണ്ട് രണ്ട് സമപകുതികള്‍ ആക്കണം. വലത്തെ പകുതിയിലേക്ക് ആവശ്യമുള്ള പരിപ്പ് വിളമ്പും. പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. ആദ്യ പകുതി പരിപ്പും പപ്പിടവും, നെയ്യും ചേര്‍ത്ത് ഉണ്ടു തീരുമ്പോഴേക്കും സാമ്പാര്‍ വരികയായി. നീക്കി വച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാര്‍ പകരുന്നു. സാമ്പാറിനു ശേഷം പായസങ്ങള്‍ വിളമ്പുന്നത് ആറന്മുള വള്ള സദ്യയുടെ മാത്രം പ്രത്യേകതയാണ്. (ആറന്മുള വള്ള സദ്യയുടെ രീതി കടകൊണ്ട് ഇപ്പോള്‍ മദ്ധ്യതിരുവിതാംകൂര്‍ വിവാഹസദ്യകളില്‍ ഈ രീതി പിന്തുടരുന്നു). കുറഞ്ഞത് നാലുകൂട്ടം പായസങ്ങളെങ്കിലും ആറന്മുള വള്ള സദ്യയില്‍ കാണും. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. പായസം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും അല്‍പ്പം ചോറ് വിളമ്പും. അതിലേക്ക് ആദ്യം മോരും, പിന്നീട് പിന്നീട് കാളനും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു.
സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).
ഇതില്‍ തന്നെ പര്‍പ്പിടകം വലുതും ചെറുതും വേണം.ഉപ്പേരി നാലു കൂട്ടം വേണം.പായസവും നാല് കൂട്ടം ആണ് പതിവ്. അടപ്രഥമന്‍ , ശര്‍ക്കര പായസം, പാല്‍ പായസം , പയര്‍ പായസം. ഇതു കൂടാതെ മടന്തയില തോരന്‍, പഴുത്ത മാങ്ങാക്കറി, പഴം നുറുക്ക് , പാള തൈര് , കിണ്ടി പാല് , വെണ്ണ , ഇവയും കരുതണം. പള്ളിയോടക്കാര്‍ പാട്ട് പാടി ചോദിച്ചാല്‍ ഉടന്‍ നല്‍കാനാണ് ഇവ ക്രമീകരിക്കുക .
ഇപ്പോള്‍ ആറന്മുള വള്ള സദ്യയില്‍ 64 വിഭവങ്ങള്‍ വരെ തയ്യാറാക്കുന്നുണ്ട് എങ്കിലും അടിസ്ഥാന വിഭവങ്ങള്‍ മുപ്പത്തിയാറെണ്ണമാണ്. സദ്യക്കൊപ്പം അമ്പലപ്പുഴയില്‍ നിന്നെത്തിയ പാചക വിദഗ്ദര്‍ തയ്യാറാക്കിയ അമ്പലപ്പുഴ പാല്‍പ്പായസവും ഒരു പ്രധാന ഇനമായി വിളമ്പുന്നു.